ഗൃഹാതുരത്വമുണര്‍ത്തുന്ന കുറെ ഓര്‍മ്മകളുമായി ഓരോണക്കാലംകൂടി.

നഗരജീവിതത്തിലെ യാന്ത്രികതയില്‍ ക്ളാവുപിടിച്ച ഓര്‍മ്മകളില്‍ നന്മ പരത്തുന്ന ബാല്യകാലവും ഓണദിനങ്ങളും നമുക്ക് അന്യമാവുന്നുവോ?
അത്തം മുതല്‍ തിരുവോണംവരെയുള്ള പൂക്കളമൊരുക്കലുകളും പൂ പറിക്കലും ഓണ വിരുന്നുകളും തുമ്പി തുള്ളലും ഏതോ കുറേ ഓണക്കഥകള്‍പോലെ, മിത്തുകള്‍ മാത്രമായി തീര്‍ന്നുവോ?
ലോകത്തിന്റെ ഏതു കോണില്‍ ചെന്നു ചേക്കേറിയാലും അവിടുത്തെ ചുറ്റുവട്ടങ്ങളോടും സാംസകാരിക പെരുമകളോടും ലയിക്കാന്‍ കഴിവുള്ള മലയാളികളുടെ മനസ്സില്‍ മധുരതരമായ ഒരു നൊസ്റാള്‍ജിയ എന്നും ഒഴിയാബാധപോലെ അവര്‍ കാത്തു സൂക്ഷിക്കുന്നുവെന്നതു വിസമരിക്കാവുന്നതല്ല. വാമനന്‍ കണിച്ച അനീതിയുടെ ഓര്‍മ്മയിലുപരിയായ മഹാബലി തമ്പുരാന്റെ ത്യാഗത്തിന്റെ സമരണകളെയാണ് മലയാളികളായ നാം കാലങ്ങളായി പാടി പുകഴത്തിയും ഓണത്തിന്റെ മഹിമായി ഉയര്‍ത്തിപ്പിടിച്ചതും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളക്കരയാകെ ഓണതനിമകളില്‍ നിന്നകന്ന് ഒരു തരം ഇന്‍സ്റന്റ് ഓണസംസകാരത്തിന്റെ പിടിയിലകപ്പെട്ടപ്പോഴും പ്രവാസികളായ നാം ഗതകാലത്തിന്റെ മധുരസമരണകളും പേറി ഓണം അതിന്റെ എല്ലാ തനിമകളോടും ആഘോഷിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ആ പഴയ സമ്പന്നമായ മലയാളി കൂട്ടായമ നഷടപ്പെട്ടതുകൊണ്ടോ എന്തോ ഇപ്പോള്‍ നഗരവാസികളായ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുന്നു. ഹൈടെക് യുഗത്തന്റെയും ഇന്റര്‍നെറ്റിന്റെയും അതിപ്രസരത്തിലമര്‍ന്ന നഗരത്തിലെ പുത്തന്‍ തലമുറയക്ക് ഓണവും ഓണതനിമകളും ഓണ മഹിമകളും ഓണ പുരാവൃത്തങ്ങളും തികച്ചു അന്യമായെന്നു പറയാം.
ആഗോള താപമാനത്തിന്റെയും, മാന്ദ്യത്തിന്റെയും തൊഴിലില്ലായമകളുടെയും ജലവിഭവക്ഷാമത്തിന്റെയും കരാളഹസതങ്ങളില്‍പെട്ടുഴലുന്ന നമ്മുടെ സമൂഹത്തിന് എങ്ങനെ സുഖകരമായ ഓരൊണം ആഘോഷിക്കാനോ സ്വപനം കാണാനോ കഴിയും. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് മാത്രമാണ് അതിനു മറുപടി.
ആഗോളവതകരണത്തിന്റെ പിടിയിലകപ്പെട്ട നമുക്കും ഇപ്പോള്‍ ഓണസദ്യകള്‍ ഇന്‍സ്റന്റ്അടയും കിറ്റുപായസമൊക്കെയാണ്. ഉപഭോഗസംസകാരത്തിന്റെ ജീര്‍ണ്ണിച്ച ഉതപന്നങ്ങള്‍ വെച്ചു വിളമ്പുന്ന ടെലിവിഷനില്‍ മാത്രം കേള്‍ക്കുന്ന ആര്‍പ്പുവിളികളും ഓണാഘോഷങ്ങളും ഇനിയുമെത്രകാലം.
നഗരത്തിന്റെ യാന്ത്രികതയില്‍ വളര്‍ന്ന് മുക്കുറ്റി പൂക്കളം തുമ്പപൂക്കളം എന്തെന്നറിയാത്ത നമ്മുടെ കുട്ടികളോടെ ഗോത്രസ്മൃതികളുണര്‍ത്തുന്ന ഓണത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഇനി എന്തു പറഞ്ഞുകൊടുക്കണം. നഗരത്തിലെ ഈ ഓണാഘോഷങ്ങള്‍ അന്യമാവുന്ന ദിനങ്ങള് വിദൂരമല്ല. കാരണം മലയാളികളുടെ തന്നെ കലാസ്വാദനത്തിന്റെയും ആഘോഷങ്ങളുടെയും അഭിരുചികളില്‍ വന്ന കാതലായ മാറ്റങ്ങള്‍ അത്രയക്കു വലുതാണ്. നാളകളുടെ ഒരു സാംസകാരിക ദുരന്തത്തിന്റെ സൂചനകളാണത്.
ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭക്തിയുടെയും നിറവില്‍ നാം പണക്കൊഴുപ്പു കണിക്കുമ്പോഴും ഈ നഗരത്തിലെ അശരണരും നിരാലംബരുമായ ഒരു സമൂഹത്തെ ഓര്‍ക്കാതിരിക്കുന്നത് നമ്മുടെ പോറ്റമ്മയായ നഗരത്തോടു കാണിക്കുന്ന അനീതിയായിരിക്കും. ആഗസത് മുതല്‍ ഡിസംബര്‍ വരെ ഓണസദ്യയും ഗാനമേളയും കൈകൊട്ടിക്കളിയുമായി അവയലെബിള്‍ വി.ഐ.പി.കള്‍ക്കുവേണ്ടി ഓണം കൊണ്ടാടുന്ന ഇവിടുത്തെ സമാജങ്ങളും ജാതിസമുദായ സംഘടനകളും മറ്റു കലാ-സാംസകാരിക സംഘടനകളും ഒരു നേരമെങ്കിലും ഏതാനും അനാഥവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കു വയറുനിറയെ ഭക്ഷണം നല്‍കാന്‍ മുന്‍കൈയ്യെടുത്തിരുന്നുവെങ്കില്‍ നമ്മുടെ ഓണം എന്നും നിറവിന്റെ ആഘോഷമായി നിലനില്‍ക്കുകയും മറുനാട്ടുകാരുടെ ആശീര്‍വാദങ്ങളേറ്റുവാങ്ങി ഒരു സാമൂഹ്യസേവനത്തിന്റെ നിറവില്‍ ഏല്ലാ കാലവും നിലനില്‍ക്കും
കെ.വി.എസ. നെല്ലുവായ്
9920144581

0 comments:

Post a Comment